സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



രമയുടെ സ്വപ്നങ്ങൾ

August 03, 2013 binoj joseph



കുന്നിൻ മുകളിലെ മരച്ചുവട്ടിലിരുന്നു രമ ആകാശത്തേക്കു നോക്കി!!.

മേഘങ്ങൾ പരസ്പരം മത്സരിച്ച് എങ്ങോട്ടോ പായുകയായിരുന്നു , എന്താ

ഇത്ര വേഗതയിൽ ? ഈ മേഘങ്ങൾക്ക് പതുക്കെ പൊക്കൂടേ?

രമയുടെ ചിന്തകൾ മേഘങ്ങൾക്ക് പിന്നാലെ ദൂരേക്ക് ദൂരെ ചക്രവാളത്തിൻ അടുത്തേക്ക് സഞ്ചരിച്ചു .

ആകാശത്തിനു നിറം മാറിവരികയായിരുന്നു , രമയുടെ മുടിയിഴകൾ ഇളം

കാറ്റിൽ ചെറുതായ് പറന്നു കളിച്ചു .കൈ കൊണ്ട് മുടി ഒതുക്കി രമ പിന്നെയും നിറം മാറികൊണ്ടിരുന്ന ആകാശത്തേക്കു നോക്കിയിരിപ്പായ് !!.

നീലയും , ചുവപ്പും , വെള്ളയുമോക്കെയായ് അകാശം നിറം മാറികൊണ്ടിരുന്നു.

കുന്നിൻ അരികിൽ നിന്നും കേട്ട ആട്ടിൻകുട്ടിയുടെ കരച്ചിൽ രമയെ  സ്വപ്നാടനത്തിൽ നിന്നും ഉണർത്തി.
 രമ ചക്രവാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്ന നേരത്തായിരുന്നു അത് .

 ക്ടാവ് താഴ്വാരത്തിലേക്കുള്ള പാച്ചിലിൽ കാൽ വഴുതി മുൾച്ചെടിക്കുള്ളിൽ വീണിരിക്കുന്നു.

ഈ ക്ടാവിനെ കൊണ്ട് ഞാൻ തോറ്റു, കണ്ണു കാണില്ലേ ? സ്വപ്നം കണ്ടാണോ ഓടുന്നത് ?
രമ  മറ്റേതോ ജന്മതിലേതുപോലെ ആടിന്റെ രക്ഷകയായി.

ജനൽ അടക്കുമ്പോൾ രമ പിന്നെയും ആകാശത്തേക്കു നോക്കി ,

നിറയെ നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യ!!!.

 സ്വപ്‌നങ്ങൾ നിറഞ്ഞ രമയുടെ മനസ്സിൽ നക്ഷത്രങ്ങൾ മിന്നിതുടങ്ങിയിരുന്നു.

 രമേ നിന്റെ ചിന്തകൾ മുഴുവനും പൈങ്കിളിയാണ് !!!!, ആനമരിയേടതാണ് പരാതി . അവൾ കളിയാക്കും പേര് പോലെതന്നെ രമയും നുറാണ്ടുകൾക്ക് മുമ്പ് പിറന്ന ഗ്രാമീണ പെണ്ണാണെന്ന് .

 രമക്ക്‌ മാത്രമേയുള്ളു ഇങ്ങനെ ഒരു പേരു, "രമ" !!. കേട്ടാൽ തന്നെ അറിയില്ലേ എതോ പൈങ്കിളി കഥാകാരന്റെ ഭാവനയിലെ പൈങ്കിളി പെങ്കിടാവിന്റെ പേരാണെന്ന് .

രമക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരു പക്ഷെ അതാവാം താനും ഇത്ര പൈങ്കിളിയായ് പോയത് .

തന്റെ ചിന്തകളും സ്വപ്നങ്ങളും ഈ കാലത്തിനു ചേർന്നതേയല്ല ,

ഭൂതകാലത്തിന്റെ പിടിയിൽ നിന്നും വിമുക്തമാകാത്ത ആത്മാക്കളുടെ വലയിത്തിലാണു താൻ .

തന്റെ കുട്ടുകാരുടെ പേരുകൾ എത്രയോ മനോഹരമാണ് !
കണ്ണടയുള്ളവൾ ആൻമരി! ഒരു ബ്രിട്ടീഷ് രാന്ജ്ഞ്ജിയുടെ  പേരു പോലെയുണ്ട് , പിന്നെയുമുണ്ട് ജെന്നി , ക്രിസ്റ്റീന , പ്രവീണ , ലവ്യ , ഫൌസി അങ്ങനെ ഒത്തിരി. പക്ഷെ തന്റേതു മാത്രം രമ , പൈങ്കിളി കഥാകാരന്റെ നായിക !.

റ്റീച്ചർ ചോദിച്ചു ഫ്യൂച്ചർ പ്ലാൻസ് എന്തുവാന്നു ?

രമ പറഞ്ഞു , എനിക്ക് മലയാളം BA ക്ക് പോണം പിന്നെ MA പിന്നെ ....
റ്റീച്ചർ മുഴുവിക്കാൻ സമ്മതിച്ചില്ല !

 എന്താ രമാ ഇത് ? എന്തേലും യൂസ് ഉള്ള കാര്യം ചെയ്തുടെ? മെഡിസിൻ വിഭാഗം എന്തേലും അല്ലെങ്കിൽ ആർക്കിടെക്ചർ ഓർ എഞ്ചിനീയറിംഗ് അങ്ങനെ വല്ലതും ഇനി രമക്ക്‌ ആര്ട്സ് ആണിഷ്ട്ടമെങ്കിൽ ഡിസൈനിംഗ് നോക്കൂ .

ഈ മലയാളം BA ഒന്നും ഈ കാലത്ത് കിട്ടാനില്ല .

ക്ലാസ് മുറിയിൽ നിറയെ ചിരി പടർന്നു.

രമ ജനാലക്കപ്പുറത്തെ ആകാശത്തേക്കു നോക്കി , മേഘങ്ങൾ ഇപ്പോഴും യാത്രയിലാണ്. മേഘങ്ങൾ കൂട്ടിമുട്ടി വലിയ സ്ഭോടനം നന്നിരുന്നേൽ എന്ന് രമ മോഹിച്ചു . നക്ഷത്രങ്ങൾ എല്ലാം തകർന്നു വീഴണം . കൂർത്ത അറ്റം പതിച്ചു ഈ ലോകം നശിച്ചിരുന്നേൽ , രമയുടെ വിചാരങ്ങൾ പൈങ്കിളി ഭാവനകളിൽക്കുടി നീങ്ങി .

ആട്ടിൻകുട്ടി കരയുന്നു !

രമക്ക്‌ സൌര്യത നൽകാതെ ക്ടാവ് നിലവിളിച്ചുകൊണ്ടെയിരുന്നു,

കെട്ടഴിചുവിടൂ രമേ , എനിക്ക് പോണം എനിക്കാ കുന്നിന്റെ അരികിൽ നിന്നും താഴേക്ക് ചാടണം . ആ താഴ്വാരത്തിലേക്കു സ്വതന്ത്രമായി പറക്കണം ! എന്നെ കെട്ടഴിചുവിടൂ രമേ .

രമ തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചോർത്തു, താൻ നിസഹായയാണു . കെട്ടില്ലാതെ പറക്കാൻ എനിക്ക് കഴിയില്ല , ചക്രവാളം മുറിച്ചു കടക്കാൻ , മേഘങ്ങൾക്കൊപ്പം വേഗത്തിൽ പായാൻ , നിറം മാറുന്ന ആകാശത്തിന്റെ കീഴിലിരുന്നു സ്വപ്നാടനം നടത്താൻ തനിക്കു കഴിയില്ല , താൻ ബന്ധനസ്തയാണു .

ഏതോ ഭ്രാന്തനായ പൈങ്കിളി കഥാകാരന്റെ ഭാവന .

 രമ കരയാൻ തുടങ്ങി കരഞ്ഞു കരഞ്ഞു രമ കുന്നിൻ മുകളിലെ മരച്ചുവട്ടിൽ തളന്നുറങ്ങി.

ആട്ടിങ്കുട്ടി മോചിതനായി ! തുള്ളിചാടികൊണ്ട് അത് പാഞ്ഞു നടന്നു . കരച്ചിൽ മാറി ഇപ്പോൾ ആരെയൊക്കെയോ കളിയാക്കി പാടുകയായിരുന്നു ക്ടാവ്.

ആനമരിയേ....പന്നികുട്ടീ ....ക്ടാവ് പരിഹസിച്ചു പാടി ......

രമാ...രമാ .....ആ വിളിയിൽ സൌന്ദര്യം നിറയുന്നതായ്‌ തോന്നി . നോക്കിയിട്ടും നോക്കിയിട്ടും കാണാതെ ക്ടാവ് കുന്നിന്റെ അരികിലേക്ക് ഓടി
താഴ്വാരത്തിലേക്കു പറന്നുകൊണ്ടിരിക്കുകയായിരുന്നു രമ!!, കെട്ടുകളൊന്നും ഇല്ലാതെ സ്വതന്ത്രയായി !.

 ഇപ്പോൾ മേഘങ്ങൾ നിശ്ചലരായി നോക്കി നിൽക്കുന്നു, ആകാശത്തിൽ നിറങ്ങൾ എല്ലാം തെളിയുന്നു, നക്ഷത്രങ്ങൾ താഴേക്കു പതിക്കുന്നു.......

രമയുടെ സ്വപ്നങ്ങൾ എന്നും പൈങ്കിളിയാണു .