സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



February 13, 2011 binoj joseph

സ്വപ്നമോ സത്യമോ




ചിന്തകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായ് എന്നറിയിച്ചുകൊണ്ട് അലാറം ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. ദാസന്‍ ഉറക്കമുണര്‍ന്നു നിര്‍വികാരനായ് മൊബൈല്‍ വിടര്‍ത്തി സമയം നോക്കി. പതിവുകര്‍മ്മങളില്‍ പെടുന്ന വ്യായാമത്തിനും സൗന്ദര്യപരിപാലനത്തിനുമുള്ള സമയം കൂട്ടികിഴിച്ചുനോക്കി ഉറപ്പ് വരുത്തിയശേഷം കട്ടിലിനോടു മനസ്സില്ലാമനസ്സോടെ വിടചൊല്ലി. വ്യായാമനേരത്തും മേക്കപ്പ് നേരത്തും ചിന്തകളില്‍ നിന്നും ഒഴിവാകാന്‍ തന്റെ പതിവു പ്ലെലിസ്റ്റില്‍ അഭയം തേടാന്‍ തീരുമാനിച്ചു.
എഴുപതുകളുടെ സംഗീതം മുറിയിലാകെ നിറഞ്ഞു. വ്യായാമത്തിനുശേഷം മുഖസൗന്ദര്യത്തില്‍ മുഴുകുകയാണു ദാസന്‍. ആവിയിലെ ശയനത്തിനുശേഷം ഫേഷ്യല്‍ പേസ്റ്റിംങും കഴിഞ്ഞ് ക്രീമും തേച്ച് ഷവര്‍സ്റ്റൂളില്‍ ഭാവരഹിതമായ മുഖം മുകളിലേക്കു ഉയര്‍ത്തികിടന്നു. പ്ലെലിസ്റ്റില്‍ എണ്‍പതുകളിലെ മധുരമായ പ്രണയഗീതങള്‍ കേട്ടുകൊണ്ടിരുന്നു. ഗാനഗന്ധര്‍വ്വന്റെ ശബ്ദം വായുവില്‍ ഒഴുകിനടക്കുകയാണ് , ഇടക്കു താഴെ എമര്‍ജന്‍സി വണ്ടിയുടെ കൂകല്‍ അരോചകമായ് കടന്നുവരുന്നു. എണ്‍പതുകളുടെ സംഗീതം തൊണ്ണൂറുകളിലേക്ക് എത്തിയപ്പോള്‍ ദാസന്‍ ജോലിക്കു പോകാന്‍ ഒരുങി കഴിഞ്ഞിരുന്നു. മേശയിലിരുന്ന മൊബൈല്‍ എടുത്തു വിടര്‍ത്തി സമയം നോക്കി, ഇന്നു പതിനഞ്ജ് മിനുറ്റ് നേരത്തെയാണ്. ആറരയായതേയുള്ളൂ പത്തു മിനുറ്റെങ്കിലും ഇരിക്കാന്‍ സമയം ഉണ്ടെന്നു കരുതി ദാസന്‍ സംഗീതത്തിന്റെ പൂജ്ജിറകില്‍ തന്നോമലാള്‍ തന്‍ കണ്ണീരോ എന്നോര്‍ത്തു ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു "അല്ല!".
സ്റ്റോക്ക് റൂമില്‍ നിന്നും വാക്സിന്‍ നിറക്കാനുള്ള ബോക്സുകള്‍ എടുത്തുവച്ചതിനുശേഷം ദാസന്‍ മൊബൈല്‍ വിടര്‍ത്തി സമയം നോക്കി. ഇനിയും മുക്കാല്‍ മണിക്കൂര്‍ കൂടി, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തിതിനാല്‍ അയാള്‍ എല്ലാം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി. " നീ വേണമെങ്കില്‍ നേരത്തെ പൊക്കോളൂ ", ദാസനെ നോക്കി ആമിര്‍ പറഞ്ഞു. ദാസന്‍ ചിരിച്ചുകൊണ്ടു നന്ദി പറഞ്ഞു. കുറച്ചുകൂടി നിന്നതിനുശേഷം ദാസന്‍ പുറത്തിറങ്ങി കൈവരിയില്‍ ചാരിനിന്നു പോക്കറ്റില്‍നിന്നും മാര്‍ബറോയുടെ റഗുലര്‍ എടുത്തു പുകച്ചു. പുകഞ്ഞു തീരുന്നതുവരെ ആളൊഴിഞ്ഞ പാര്‍ക്കിങ് സ്പേസ് നോക്കിനിന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും ഫാസ്റ്റ്ഫുഡ് റെസ്റ്റൊറന്റില്‍ നിന്നുള്ള കവറുകളും അവിടവിടെയായ് ചിതറികിടന്നിരുന്നു. ദാസന്‍ തന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു. കാറെടുത്ത് മെയ്ന്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ റിയര്‍ വ്യു മിററില്‍ക്കൂടി ലാബിനെ ഒന്ന് തിരിഞ്ഞു നോക്കി ദാസന്‍ യാത്ര തുടങ്ങി.
വഴിയിലൊന്നും ഒറ്റ വാഹനങ്ങള്‍ ഇല്ല, മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയരികില്‍ ഇടക്ക് ഇടക്ക് തലപൊക്കിനില്‍ക്കുന്ന വെളിച്ചമില്ലാത്ത വീടുകള്‍ പ്രേതാലയങ്ങളെ ഓര്‍മ്മിപ്പിച്ചു. അഞ്ജാമത്തെ എക്സിറ്റാണ് ദാസനെടുക്കേണ്ടത് പക്ഷെ ഒരു നിമിഷം അലോചിച്ചയാള്‍ നേരേ ഓടിച്ചുപോയി. കുറേദൂരം ആ യാത്ര തുടര്‍ന്നു, സമയം നാലരയാകാന്‍ പോകുന്നു. എക്സിറ്റ് ബോര്‍ഡില്‍ ദാസന്‍ ട്രെയ്ന്‍ സ്റ്റേഷന്റെ ബോര്‍ഡ് കണ്ടു. ആ എക്സിറ്റ് എടുത്ത് അയാള്‍ ട്രെയ്ന്‍ സ്റ്റേഷനിലേക്ക് കയറി. പാര്‍ക്കിങ് സ്പേസില്‍ ആരുമില്ല, നാലരക്കുള്ള ട്രെയിനുനുവേണ്ടി ആളുകള്‍ എത്തിതുടങ്ങുന്നതേയുള്ളൂ. എക്സ്പ്രസ്സാണ് ഇത് മൂന്നാമത്തെ സ്റ്റോപ്പാണെന്നു തോന്നുന്നു. കുറേ മുമ്പോട്ട് നടന്ന് ഇരുണ്ടവെളിച്ചത്തില്‍ വേലിചാടി റെയില്‍ പാളത്തിലൂടെ നടന്നു, ഏകദേശം ഇരുന്നൂറ് മീറ്ററെങ്കിലും ആയെന്നുതോന്നിയപ്പോള്‍ ദാസന്‍ പാളത്തില്‍ കിടന്നു. തല ഉയര്‍ത്തി സ്റ്റോപ്പിലേക്കൊന്നു നോക്കി ഒന്നും കാണുന്നില്ല
"ഇന്നു നല്ല വെട്ടമില്ല" അയാള്‍ മനസ്സില്‍ പറഞ്ഞു. ഓവര്‍ക്കോട്ടെടുത്ത് മടക്കി പാളത്തിനുവെളിയില്‍ വച്ച് പോക്കറ്റില്‍ ബാക്കിയുണ്ടായിരുന്ന അവസാനത്തെ മാര്‍ബറോയും പുകച്ച് ദാസന്‍ വാച്ചില്‍ സമയം നോക്കി "നാലര". ട്രെയിനിന്റെ പ്രകമ്പനം അയാള്‍ അറിഞ്ഞു ഗന്ധര്‍വ്വസംഗീതത്തിന്റെ രണ്ടായിരമാണ്ടു പോലെ തോന്നി. സിഗരറ്റ് കളഞ്ഞിട്ട് ദാസന്‍ തനിക്ക് പ്രിയപ്പെട്ട പാട്ട് മൂളി "സംഗീതമേ നിന്‍ പൂഞ്ജിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ........" ട്രെയിനിന്റെ സംഗീതവും ദാസന്റെ സംഗീതവും ഒരുമിച്ചുചേര്‍ന്നു.
ദാസന്‍ ഉറക്കമുണര്‍ന്ന് ചുറ്റും നോക്കി, താന്‍ വെള്ളപാറക്കൂട്ടങ്ങള്‍ക്ക് നടുവിലാണെന്നു തോന്നി. ഒത്തിരി ഉറങ്ങിയതുപോലെ ദാസന്‍ വാച്ചിലേക്ക് നോക്കി സൂചികള്‍ ഒന്നും കാണുന്നില്ല എന്തോ എഴുതിയിരിക്കുന്നു, എന്താണെന്ന് മനസ്സിലായില്ല. തന്റെ മൊബൈലിനായ് ദാസന്‍ ഓവര്‍ക്കോട്ട് തിരഞ്ഞു കാണുന്നില്ല, അടുത്ത് പോക്കറ്റില്‍ മാര്‍ബറൊ തിരഞ്ഞു .....
"ഇന്നലെ അവസാനത്തേതും കഴിഞ്ഞിരുന്നല്ലോ" ദാസന്‍ തിരിഞ്ഞുനോക്കി ഒരു സ്ത്രീയെ കണ്ടു. അവള്‍ വസ്ത്രം ധരിച്ചിരുന്നതായ് ദാസന് തോന്നിയില്ല. അവളുടെ മുഖം പ്രകാശിച്ചിരുന്നു.
"നിങ്ങളാരാണ് ?" ദാസന്‍ ചോദിച്ചു. അവള്‍ ഒന്നും പറയാതെ പാറക്കൂട്ടങ്ങള്‍ കടന്ന് വെളിയിലേക്ക് പോയ് . ദാസന്‍ അവരെ പിന്തുടര്‍ന്ന് ചോദ്യം ആവര്‍ത്തിച്ചു. "നിങ്ങളാരാണ്? നിങ്ങള്‍ മാലാഖയാണോ? "
മുഖം തിരിച്ച് അവള്‍ പറഞ്ഞു "അതെ!".
അപ്പൊഴാണ് ദാസന്‍ നോക്കിയത് അവള്‍ സംസാരിച്ചപ്പോള്‍ ചുണ്ട് അനങ്ങിയില്ല. അവള്‍ അങ്ങനെ പറഞ്ഞതായ് ദാസന് തോന്നിയതാണ്.അവളുടെ കണ്ണിലെ പ്രകാശത്താല്‍ ദാസന്റെ കണ്ണുകള്‍ അടഞ്ഞു. ദാസന്‍ വീണ്ടും ഉറക്കത്തിലേക്ക് വീണു.
ദാസന്‍ കണ്ണ് തുറന്നപ്പോള്‍ കുറച്ചകലെ ഒരു കവാടം കണ്ടു. അവിടെ ആളുകള്‍ വരിവരിയായ് നില്‍ക്കുന്നുണ്ടായിരുന്നു. മനുഷ്യരെ കണ്ട സന്തോഷത്തില്‍ ദാസന്‍ അങ്ങോട്ട് ചെന്നു. കവാടത്തിനകത്ത് എന്താണെന്ന് കാണാന്‍ ദാസന് സാധിച്ചില്ല. അവിടെ കൂടിനിന്നവര്‍ പല തരത്തിലുള്ളവരായിരുന്നു. എന്നാല്‍ അവരെന്താണ് പറയുന്നതെന്ന് ദാസന് മനസ്സിലായില്ല. കവാടത്തില്‍ ഒരു മനുഷ്യന്‍ അവരോട് ചൊദ്യങ്ങള്‍ ചോദിക്കുകയും കൈ നോക്കുകയും ഒക്കെ ചെയ്തുകൊണ്ടിരിന്നു. തന്റെ കൂടെയുള്ളവര്‍ പല ദേശത്തില്‍ നിന്നുള്ളവരാണെന്ന് ദാസന് തോന്നി, അവര്‍ പല ഭാഷകളാണ് സംസാരിച്ചിരുന്നത്. ചിലര്‍ താടി വളര്‍ത്തിയിരുന്നു അവര്‍ പൊക്കം കൂടീയവരായിരുന്നു, മറ്റു ചിലര്‍ മിണ്ടാതെ കൈ കൂപ്പി നില്‍ക്കുന്നു,ചിലര്‍ മാലകളും ഒട്ടനവധി അലങ്കാരങ്ങളും അണിഞ്ഞിരുന്നു,ചിലര്‍ നഗ്നരായിരുന്നു, ചിലര്‍ രണ്ട് കൈയ്യും പൊക്കി പാട്ട് പാടുന്നു. താന്‍ ചിലപ്പോള്‍ സ്വര്‍ഗത്തിലാകാം ചിലപ്പോള്‍ നരകത്തിലും പക്ഷെ നരകത്തില്‍ കവാടമുണ്ടാകാന്‍ വഴിയില്ല, ഇല്ല താന്‍ സ്വര്‍ഗത്തില്‍ തന്നെയാണ് കവാടത്തില്‍ നില്‍ക്കുന്നത് തന്നെ ഈശ്വരന്റെ മുന്നിലെത്തിക്കുന്ന ദൈവപുരുഷനും ദാസന്‍ ഉറപ്പിച്ചു. കവാടത്തില്‍ നിന്നും നിലവിളിയും കരച്ചിലും കേട്ടു, ദാസന്‍ നോക്കിയപ്പോള്‍ കുറേ ഭടന്മാര്‍ വന്ന് ഒരു മനുഷ്യനെ എങ്ങോട്ടോ വലിച്ചെറിഞ്ഞു അയാളുടെ നിലവിളി അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
അടുത്തത് താനാണ്!, ദാസന്‍ സന്തോഷവാനായ് താനിതാ സ്വര്‍ഗത്തിലെത്താന്‍ പോകുന്നു. ദാസന്‍ കൈകെട്ടി മുമ്പോട്ട് ചെന്ന് കവാടത്തിലെ ദൈവപുരുഷനെ നോക്കി ചിരിച്ചു. അയാള്‍ ദാസന്റെ നെറ്റിയിലേക്ക് നോക്കിയതിനുശേഷം കൈ എടുത്ത് മുഖത്ത് വച്ചു. ആ മ്രുദുലമായ കൈകള്‍ ദാസന്റെ കണ്ണുകളെ മൂടി. കണ്ണു തുറന്നപ്പോള്‍ അയാള്‍ അരികിലെ കിണറില്‍ നോക്കി ഇരിക്കുന്നു, അപ്പോഴാണ് അവിടെ കിണറുള്ളതായ് ദാസന്‍ കണ്ടത്. അയാള്‍ തിരിഞ്ഞ് ദാസന്റെ കൈപാദം നോക്കി എന്തോ പിറുപിറുത്തു. ഇയാള്‍ എന്താണീ കാണിക്കുന്നത് ദാസന്‍ തന്റെ വലതുകരം അയാള്‍ക്കു നേരേ നീട്ടി. അയാള്‍ പേടിച്ചുപിന്നോട്ടുമാറുകയും ഭ്രാന്തമായ് അലറുകയും ചെയ്തു. ഉടനെ ആരൊക്കൊയോ ചേര്‍ന്ന് ദാസനെ പിടിച്ചുകെട്ടി. ദാസന്‍ സംസാരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടി, അവരുടെ ഭാശ ദാസനു മനസ്സിലായില്ല. കണ്ണുകള്‍ അടഞ്ഞ് ദാസന്‍ വീണ്ടും ഉറക്കത്തിലേക്ക്കടന്നു.
ദാസന്‍ ഒരു സ്വപ്നത്തിലേക്ക് പ്രവേശിച്ചു. താന്‍ ഒരു മരച്ചുവട്ടില്‍ കിടക്കുന്നതായ് തോന്നി ദാസന്. മരച്ചുവട്ടില്‍ ഒരു വ്രുദ്ധനെ ദാസന്‍ കണ്ടു അയാള്‍ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്. അയാളുടെ മുഖം പ്രകാശിച്ചിരുന്നു. ആ വ്രുദ്ധന്‍ ശ്രീ ബുദ്ധനാകാം ദാസന്‍ ചോദിച്ചു "അങ്ങാരാണ്?"മറുപടി വ്രുദ്ധന്‍ ഒന്നും മിണ്ടിയില്ല. ദാസന്‍ പിന്നെയും ചോദിച്ചു താങ്കള്‍ ശ്രീബുദ്ധനാണോ?
"എനിക്കു നാമമില്ല ദാസ നീ എന്തു വിളിക്കുന്നുവോ അതാണെന്റെ നാമം"
"താങ്കള്‍ക്കെങ്ങനെ എന്റെ പേരറിയാം" ദാസന്‍ ചോദിച്ചു
"നിന്റെ നാമം മാത്രമല്ല നിന്നെക്കുറിച്ചെല്ലാമറിയാം കുഞ്ഞേ" വ്രുദ്ധന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
ദാസന്‍ ചോദിച്ചു " നോക്കു എനിക്കൊന്നും ഗ്രഹിക്കുന്നില്ല. ഞാനെവിടെയാണ്, എന്നെ എന്തിന് അവര്‍ പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവന്നു? ആരും എന്നോടൊന്നും പറയുന്നില്ല. താങ്കളെങ്കിലും എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കണം".
"ദാസാ നീ ഇപ്പോള്‍ ഒരു സ്വപ്നത്തിലാണ്. സംശയങ്ങള്‍ നിന്റെ മനസ്സിലല്ല ദേഹത്തിലാണുള്ളത് ദേഹം ഭൂമിയുടെ ഭാഗവും. നീ നിന്റെ ദേഹം ഭൂമിയില്‍ ഉപേക്ഷിച്ചു അതോടുകൂടി നിന്റെ സംശയങ്ങളും ഉപേക്ഷിക്കപ്പെട്ടു. നിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടത്തേണ്ടത് നിന്റെ ബാധ്യതയായിരുന്നു.. പക്ഷെ നീ അത് ചെയ്തില്ല പകരം നീ അവയെ ഉപേക്ഷിച്ചു, അത് നിന്റെ തെറ്റാണ്. ദാസാ അതിന് എനിക്കുത്തരം തരാന്‍ സാധ്യമല്ല".
"എങ്കില്‍ പറയൂ എന്നെ എന്തിനാണവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതെ അങ്ങയുടെ മുമ്പില്‍ കൊണ്ടൂവന്നത്?".
"നീ കണ്ടത് സ്വര്‍ഗമല്ല! അത് ആത്മാക്കളുടെ ലോകമാണ്. അവിടേക്കാണ് നീ പ്രവേശനം കാത്ത് നിന്നത്".
"പക്ഷെ ഞാന്‍ എങ്ങനെ തിരസ്ക്കരിക്കപ്പെട്ടു? ഞാന്‍ അത്രയേറെ പാപിയാണോ?"
"ദാസാ നിന്റെ പാപത്തിന്റെ കണക്കുകള്‍ എനിക്കറിയില്ല.മനുഷ്യര്‍ പാപത്തിന് നല്‍കിയ വ്യാഖ്യാനങ്ങള്‍ പലതും ഉത്തമമല്ല. അത് കൊണ്ടു തന്നെ നീ പാപിയും അല്ല".
"പിന്നെ എന്തുകൊണ്ട് എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു?"
"നോക്കൂ ദാസാ നിന്റെ ആത്മാവ് ശരീരത്തില്‍നിന്നും മുക്തമല്ല. നിന്റെ മാനസീകവികാരങ്ങള്‍ ഭൂമിയിലെ നിന്റെ ജീവിതവുമായ് ബന്ധിക്കപ്പെട്ടിരിക്കുന്നു.നീ നിന്റെ ശരീരത്തെമാത്രമാണ് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. നീ അതെന്തിനുചെയ്തുവോ അതിനുത്തരം തേടേണ്ടത് ഭൂമിയിലാണ്".
"എന്റെ ഭ്രാന്തമായ ചിന്തകളില്‍ വീണ് നീറിയപ്പോള്‍, ചിന്തകളില്‍ മാത്രം കുരുങ്ങി കിടക്കുന്ന എന്റെ ജീവിതത്തിന് ഒരിക്കലും
സംത്രുപ്തി നേടാന്‍ കഴിയില്ലെന്ന് ബോന്ധ്യമായപ്പോളാണ് ഞാനെന്റെ ശരീരത്തെ ഉപേക്ഷിച്ചത്. എനിക്ക് ഈശ്വരനെ കാണണം അതിന് അങ്ങേക്കെന്നെ സഹായിക്കാന്‍ കഴിയില്ലേ?"
"ദാസാ ഇനിയും നീ സത്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു. കാണുന്നതും,കേള്‍ക്കുന്നതും,വായിക്കുന്നതും,പറയുന്നതും വിഷ്വസിക്കുന്ന വികാരങ്ങള്‍ക്കടിമപ്പെട്ട വെറും ഒരു വിഡ്ഡിയായ മനുഷ്യനാണു നീ. ഉണര്‍ന്ന് പുറംലോകത്തിലേക്കെറങ്ങി ചെല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു".
"അങ്ങ് ഇപ്പോള്‍ ഒരു മനുഷ്യനെ പോലെ സംസാരിക്കുന്നു.ഈ ഉപദേഷം ഭൂമിയിലെ പല പണ്‍ഡിതരും എന്നിക്കു നല്‍കിയതാണ്. ഇവിടേയും അതില്‍ നിന്നെനിക്ക് മോചനമില്ലേ?".

ദാസന്‍ ഉണര്‍ന്നു. ആദ്യം സ്വപ്നത്തില്‍നിന്നും പിന്നെ ജീവിതത്തിലേക്കും. സ്വപ്നങ്ങള്‍ക്കര്‍ത്ഥമുണ്ടെന്ന്
കേട്ടിട്ടുണ്ട്. താന്‍ സ്വപ്നത്തില്‍ ആത്മാക്കളുടെ ലോകത്ത് അന്വേഷിച്ചത് ഈശ്വരനെയാവാം, പക്ഷെ തനിക്ക് കിട്ടിയത് ജീവിതവും. എന്തായിരിക്കാം ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം? സംശയമില്ല ഈശ്വരന്‍ ആത്മാക്കളുടെ ലോകത്തിലല്ലാ ഇവിടെയാണ് ഈ മരത്തണലില്‍.
ദാസന്‍.

3 Comments, Post your comment:

minu said...

good

Anonymous said...

കഥ വളരെ നന്നായിട്ടുണ്ട്....

binoj joseph said...

നന്ദി ഒരായിരം നന്ദി !!!!!!!