സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

April 28, 2011 Unknown


അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു 

3 Comments, Post your comment:

priyag said...

"സ്വപ്നങ്ങളില്‍ നിന്ന് ഇറങ്ങി നടക്കുന്നവര്‍" എന്നായിരുന്നു പേര് വേണ്ടിയിരുന്നത്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരുഭൂമിയില്‍ ചെന്നെത്തുമ്പോഴാണ് മനസ്സ് പച്ചപ്പിനു വേണ്ടി ദാഹിക്കുക.അങ്ങിനെ ദാഹിക്കുന്നൊരു മനസ്സിനെ വളരെ സത്യസന്ധമായി വരച്ചു കാണിച്ച വരികള്‍ .

rajeesh said...

time waste.