"മോനെന്താ ഉറങ്ങാത്തത് ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ
കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല
ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട്
കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന്
ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍ കഴിയുമാറുള്ള ഒരു
കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ ഞാന്‍ ഉഴറി...
കുട്ടികള്‍ക്ക്
വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു
കൊടുക്കാന്‍ എന്നില്‍ ഒരു കഥയും ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു.
നാടോടിക്കഥകളും ഫാന്റസി കഥകളും മുത്തശ്ശിക്കഥകളും ഇന്ന് നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും
ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കു ന്നു.ഒടുവില്‍ ആ പഴയ കഥ, 'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .
ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."
"വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം കേട്ടിരിക്കുന്നു എന്ന
ഭാവത്തോടെ അവന്റെ കുഞ്ഞുകൈകളെന്നെ വിലക്കി .
'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....
പിന്നെ ഏതു കഥ പറയണമെന്ന ചോദ്യത്തോടെ ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു പറഞ്ഞാലെന്താ ? ഈ ടീവി ചാനലിലൊക്കെ കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത് പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.
ആദ്യം
അവന്റെ ജിജ്ഞാസയില്‍ ഒന്ന് അമ്പരന്നുവെങ്കിലും അവനോടു എന്തു
പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള വിചാരത്തില്‍ എനിക്കുണ്ടായ ലജ് ജയാല്‍ താഴ്ന്നുപോയ എന്റെ
മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി.
പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.
പക്ഷേ,
അന്നു
രാത്രി എന്റെ കണ്ണുകളെ എത്ര മാത്രം ഇറുക്കിയടച്ചിട്ടും,
പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു
അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ തീരാദുഖത്തിലാഴ്ത്തിക്കൊണ്ട്
കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....
ഭീഭത്സമായ രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക് കുറുകെ വന്നു കറുത്ത നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...
ഏതോ
ദാരുണമായ ദുരന്തമേറ്റുവാങ്ങി നിരാലംബരായിപ്പോയ പാവം
മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍ കവര്‍ ചിത്രത്തിലെ ദയനീയതയില്‍
നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍ നിറഞ്ഞാടി.
അവരുടെ ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട് അവര്‍ പൊലിഞ്ഞു
പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....
അണഞ്ഞു
പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു വിപ്ലവവും
വരാനില്ലെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ
കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍
കൊണ്ട് ചെവി രണ്ടും
പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍ അത് വീണ്ടും അലയടിച്ചുകൊണ്ടേയിരുന്നു...
ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ ആ പഴയ ചുവന്ന കൊടികള്‍ക്ക് ഇപ്പോള്‍ നിറം തീരെ മങ്ങിയിരിക്കുന്നു. പണ്ട് കാഹളം മുഴക്കിയിരുന്ന ഇന്കിലാബ് വിളികളുടെ പ്രതിധ്വനികള്‍ പോലും വലിയ വലിയ
വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത് ഇപ്പോള്‍ തീരെ
പ്രതിഫലിക്കാതായിരിക്കുന്നു...
ഇനി ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും
ഏതോ മധുരസ്വപ്നത്തിന്റെ പുഞ്ചിരിയില്‍ നിഷ്കളങ്കമായി അടുത്തു കിടന്ന് ഉറങ്ങുന്നു മകന്‍ പക്ഷേ നാളയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്ല്കുവാന്‍ പ്രകൃതി എന്താണ് ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുബോഴും പുറത്തെ വന്യമായഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നണ്ടായിരുന്നു.
http://www.pookaalam.blogspot.com/
September 18, 2011
Unknown

15 Comments, Post your comment:
കവിതയാണോ അതോ കഥയാണോ എന്ന് അറിയാതെ എഴുതാതിരിക്കാന്‍ ആവാത്തത് കൊണ്ട് മാത്രം പോസ്റ്റ് ചെയ്യുന്നു .
എങ്കിലും ഏതുതരം പീഡനമായാലും അത് ഒക്കെ സ്ത്രീപീഡനം എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപെടുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ഏതു ധാര്മികതയുടയോ പത്രധര്മത്തിന്റെ പേരിലായാലും ന്യായീകരിക്കാനാവുന്നതല്ല.
വരും!വരാതിരിക്കില്ല.എപ്പോഴുംഎല്ലാംസഹിച്ചുകഴിയുന്നതിനൊരുപരിധിയുണ്ടല്ലോ! നല്ലതിനായി കാത്തിരിക്കുക.
പ്രവര്‍ത്തിക്കുക....
ആശംസകളോടെ
സി.വി.തങ്കപ്പന്‍
Good post. congrats.
നല്ല നാളെക്കായി പ്രാര്‍ത്ഥിക്കാം.... എല്ലാ ആശംസകളും...
നല്ലൊരു നാളെ എന്‍റേയും സ്വപ്നമാണ്‍.. ആശംസകള്‍..
അത് എല്ലാവരുടെയും ആഗ്രഹം ആണ്
കഥയാണോ കവിതയാണോ ലേഖനമാണോ അനുഭവമാണോ എന്നൊന്നും മനസ്സിലായില്ല എങ്കിലും നന്നായിട്ടുണ്ട് ...!
"പണ്ട് കാഹളം മുഴക്കിയിരുന്ന ഇന്കിലാബ് വിളികളുടെ പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത് ഇപ്പോള്‍ തീരെ പ്രതിഫലിക്കാതായിരിക്കുന്നു..."
നന്നായി ഒരു Like
ഈ പോസ്റ്റിനു ഞാനിട്ട കമന്റ് എവിടെ..?
നല്ലതിന് വേണ്ടി കാത്തിരിക്കാം.
Pls note my link, http://surumah.blogspot.com
തീർച്ചയായും സമകാലിക സംഭവങ്ങൾ കോർത്തിണക്കിയ ഒരു കവിത പോലെ തന്നെ തോന്നുന്നു. നല്ലതുകളുടെ ഒരു നേർത്ത വെളിച്ചം കാണാതിരിക്കില്ല.
നന്നായിട്ടുണ്ട്. ആശംസകൾ.
നന്നായിരിക്കുന്നു, മുന്‍പൊക്കെ വര്‍ത്തമാന പത്രം ധൈര്യമായി കുട്ടികളുടെ മുന്‍പില്‍ ഇട്ടു കൊടുക്കാമായിരുന്നു. ഇപ്പോളോ .... അതില്‍ മുഴുവന്‍ ഇത്തരം വാര്‍ത്തകളല്ലേ... എങ്ങിനെ ചോദിക്കാതിരിക്കും പിന്നെ അവര്‍ ആരോടു ചോദിക്കും?
പശുവിനെ കണ്ടു പേടിച്ചു ഇത് വരെ ഈബ്ലോഗില്‍ കയറിയിട്ടില്ല....കുത്തുമോ ചവിട്ടുമോ എന്നൊന്നും അറിയില്ലാല്ലോ .....
രണ്ടും കല്‍പ്പിച്ചു കയറിയതാണ്......നന്നായി...ഇഷ്ടായി...മാധ്യമത്തില്‍ എഴുതിയ എച്ച്മുക്കുട്ടിയും ഇയാളും ഒരാള്‍ തന്നെയാണോ...?
[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട്.ഇടക്കൊന്നു കയറുമല്ലോ...]
Post a Comment